തിങ്കളാഴ്‌ച, ഡിസംബർ 19, 2011

പൊന്നോണം

ഇത്തവണയും ഞാന്‍ കാത്തിരിക്കും
കുടവയറും ഓലക്കുടയുമായി
പാലൂറും പൂപ്പു ഞ്ചിരി ചുണ്ടിലേന്തി
മാവേലിത്തമ്പുരാന്‍ എഴുന്നള്ളുവാന്‍
വീടായ വീടൊക്കെത്തേടി ഞാന്‍
പൂവായപ്പൂവെല്ലാം തിരഞ്ഞുനോക്കി
മുക്കുറ്റിയില്ല,തുമ്പയില്ല ,കാക്കപ്പൂവോ കാണാനില്ല
ചെത്തിയും ചെമ്പരത്തിയും
പേരിനുമാത്രം എത്തിനോക്കി
ചാണകം കൊണ്ട് കളം മെഴുകി
തൃക്കാക്കരപ്പനെ കുടിയിരുത്തി
വട്ടത്തിലങ്ങനെ പൂക്കളമിട്ട്
തൂശനില വെട്ടി ചോറുമിട്ടു
കറികളങ്ങനെ പലതുമിട്ടു
പാലടതന്‍ മധുരവുമായ്
എന്നിട്ടും മാവേലിയെ കണ്ടതില്ല
ആര്‍പ്പുവിളിയും കേട്ടതില്ല
സദ്യതന്‍ മത്തുപിടിച്ചതിനാല്‍
ഉച്ചയുരക്കത്തിലെക്കാണ്ട് പോയി
വിലക്കുകൊളുത്തും തൃസന്ധ്യയായ്‌
എപ്പോഴേ മാവേലി വരേണ്ടതാനെന്നു ഞാന്‍
ഇത്തിരി വിഷമത്താലോര്ത്ത് പോയി 
‘പിണക്കം മതിയാക്കൂ മാവേലി ..’യെന്നു
പലവട്ടം മനസ്സില്‍ പറഞ്ഞു നോക്കി
അമ്പിളി മാനത്ത് തെളിഞ്ഞു നിന്നു
എപ്പോഴാണെന്‍ മാവെലി വരുന്നതെന്ന് ഞാന്‍
അമ്മയോടെപ്പോഴും തിരഞ്ഞുനോക്കി
പൂക്കളം വാടി,നിലാവും തെളിഞ്ഞു
വാതിലുകള്‍ പലതും അടഞ്ഞുപോയി
എന്നിട്ടും മാവേലി വന്നതില്ല
വട്ടതിലുള്ളൊരെന്‍ പൂക്കളം കണ്ടതില്ല
‘ആണ്ടിലോരിക്കളെ വരുകയോല്ലോ
ഇന്നലെ അമ്മ പറഞ്ഞതെന്ന് ‘
അമ്മയെ നോക്കി ചോദിച്ചു ഞാന്‍
‘മാവേലി വരില്ല ‘പൂക്കളം കാണില്ല
മാവേലി നമ്മുടെ മനസിലല്ലേ ?
വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടാന്‍
പഴമക്കാര്‍ തീരത്തൊരു  സൂത്രമല്ലേ ?
സന്തോഷമാണെന്നും മാവേലി
സമൃദ്ധിയുടെതാണി സദ്യയും
ഇനിയും നമുക്ക് കാത്തിരിക്കാം
പുതിയോരാണ്ടിലെ തിരുവോണത്തിനായ്‌ ‘

അഭിപ്രായങ്ങളൊന്നുമില്ല:

കുറച്ച് പാട്ട് കേട്ടാലോ ?