വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ഈ മാര്‍ച്ചും ഇങ്ങനെ പോയി
         ഞാനിപ്പോള്‍ നിന്നെക്കുറിച്ചല്ല പറയാന്‍ തുടങ്ങുന്നത്,എന്നെക്കുറിച്ചുമല്ല;നമുക്കിടയിലുള്ള അകലങ്ങളില്‍ സഞ്ചരിച്ചവര്‍-അവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.
    അന്ന് എനിക്കും നിനക്കുമിടയില്‍ ആരുമുണ്ടായിരുന്നില്ല  ..............ചൂടേറിയ നെടുവീര്‍പ്പുകളല്ലാതെ!അന്ന് നമുക്കതൊരു ആശ്വസമായിരുന്നു .പിന്നീട് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ആ നെടുവീര്‍പ്പുകള്‍ കേള്‍ക്കാന്‍ കഴിയാത്തത്ര ദൂരത്തേക്കു ഞാനും നീയും അകന്നുകഴിഞ്ഞിരുന്നു .നമുക്കിടയിലൂടെ നീണ്ട നിഴലുകള്‍ പോയിക്കൊണ്ടിരുന്നു .ആ നിഴലുകള്‍ക്ക് രൂപവും ഭാവവും വെച്ചപ്പോള്‍ അവരെ ഞാനും നീയും സുഹൃത്തുക്കളെന്നു വിളിച്ചു .
                          ഡിസംബര്‍ മാസത്തിലെ തണുത്ത ദിനങ്ങളില്‍ അവര്‍ എപ്പോഴക്കെയോ    സൌഹൃദ സന്ദേശങ്ങള്‍ കൈമാറി .അവയിലൊന്നും നമ്മുടെ (അങ്ങനെ പറയാമോ ആവോ ?)നെടുവീര്‍പ്പുകളുടെ ആത്മാര്‍ത്ഥത പോലുമുണ്ടായിരുന്നില്ല.വിളറിയ കടലാസുകള്‍ക്കും ,കവറുകള്‍ക്കും നടുവില്‍ അര്‍ത്ഥമില്ലാത്ത കുറേ വരികള്‍ ...എനിക്കും ,നിനക്കും അതുള്‍കൊള്ളാന്‍ കഴിയാതവയായിരുന്നു .പിന്നീട് നമ്മുക്കിടയില്‍ ഒരുപാട് അകലം വന്നു .അതില്‍ ഒരുപാട് സുഹൃത്തുക്കള്‍ ,അധ്യാപകര്‍ ......പക്ഷെ ,എന്‍റേതെന്നോ നിന്‍റേതെന്നോ പറയാന്‍ മാത്രം ഉറച്ചതൊന്നുമുണ്ടായിരുന്നില്ല ..മുറിഞ്ഞു മുറിഞ്ഞു നീ പറഞ്ഞ വാക്കുകളില്‍ നിന്ന് നീ എന്നെയും ,ഞാന്‍ നിന്നേയും തിരഞ്ഞു ..എന്നിട്ടും നിനക്കെന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല
                                          വര്‍ഷങ്ങള്‍ കഴിയവേ എനിക്കും നിനക്കുമിടയില്‍ ആരുമില്ലാതെയായി .എന്നിട്ടും എന്‍റെ നെടുവീര്‍പ്പുകളും നിന്‍റെ ആര്‍പ്പു വിളികളും നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല .പഴുത്ത ഇലകള്‍ പറന്നു പറന്നു താഴെയെത്തുന്നത്ര സാവധാനത്തില്‍ നമ്മുടെ ആര്‍പ്പുവിളികളും നെടുവീര്‍പ്പുകളും കുഴഞ്ഞപ്പോള്‍ (തളര്‍ന്നപ്പോള്‍ )നീ എന്നില്‍ നിന്നും എത്രയോ അകലെയായി.................




തലക്കെട്ട് ചേര്‍ക്കുക
                                          മാര്‍ച്ചിന്‍റെഅവസാന ദിനവും കൊഴിയുമ്പോള്‍ നീയെന്നോട് പറഞ്ഞു "എവിടെയോ പോയി മറയുന്ന ഈ നിമിഷമാണ് നീ എന്നെയും ഞാന്‍ നിന്നെയുംകുറിച്ചോര്‍ത്തു ദുഃഖിക്കുന്നതെന്നു ..."എന്നിട്ടും നീ എന്‍റേയും ഞാന്‍ നിേന്‍റയും മുഖം തേടിയലയുകയാണ് ...എത്ര തുടച്ചിട്ടും തെളിയാത്ത ചിത്രം പോലെ നമ്മുടെ ആത്മാര്‍ത്ഥ സ്നേഹം മങ്ങുമോ ?ഇപ്പോള്‍ നീ തിരിച്ചു നടക്കുകയാണ് ഞാനും...!
                                                  -----------------------------------------------------------
ഒരു ചെറിയ കാര്യം കൂടി ...
2003  ഏപ്രില്‍ 23 ഇല്‍ ഇത് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു

കുറച്ച് പാട്ട് കേട്ടാലോ ?